Search This Blog

Friday, November 12, 2010

ഒരു കര്ഷകന്റെ ആത്മഹത്യാ കുറിപ്പ്

ഒരു കര്ഷകന്റെ ആത്മഹത്യാ കുറിപ്പ്

ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്

കതിരു കൊത്താന് കൂട്ടുകിളികളില്ല
കിളിയകട്ടാന് കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന് ചുണ്ടില് വയല് പാട്ടു ചാര്ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്...ബോധവുമെടുത്തു കൊള്......................... പാട്ടുകളെടുത്തു കൊള്............

കര്ക്കിട കൂട്ടങ്ങള് മേയുന്ന മടവകള്
വയല് ചിപ്പി ചിത്രം വരക്കും ചതുപ്പുകള്
മാനത്തു കണ്ണികള് മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്
ധ്യാനിച്ചു നില്കുന്ന ശ്വേത സന്യാസികള്.....
നാണിച്ചു നില്ക്കും കുളക്കോഴികള് ...

പോയ്മറഞെങൊ വിളക്കാല ഭംഗികള് ...
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്
ഇനിയെന്റെ ബോധവുമെടുത്തു കൊള്.........................

വൈക്കോല് മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്...

ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്
ഇനിയെന്റെ കരളും പറിച്ചു കൊള്...
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്............
ഇനിയെന്റെ ബോധവുമെടുത്തു കൊള്...................

രേണുക (മുരുകന്‍ കാട്ടാകട)

രേണുക (മുരുകന്കാട്ടാകട)

രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്പരാഗ രേണു..

പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്നിന്നു നില തെറ്റി വീണ രണ്ടിലകള്നമ്മള്‍..

രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..

മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..

ജല മുറഞ്ഞൊരു ദീര്ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്ണമായ് മൃതമായി ഞാന്‍..

ഓര്മ്മിക്കുവാന്ഞാന്നിനക്കെന്തു നല്കണം-ഓര്മ്മിക്കണം എന്ന വാക്കു മാത്രം..

എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം..

നാളെ പ്രതീക്ഷതന്കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം..

രേണുകേ നാം രണ്ടു നിഴലുകള്‍-ഇരുളില്നാം രൂപങ്ങളില്ലാ കിനാവുകള്‍-

പകലിന്റെ നിറമാണ് നമ്മളില്നിനവും നിരാശയും.

.കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-വര്ണങ്ങള്വറ്റുന്ന കണ്ണുമായി..

നിറയുന്നു നീ എന്നില്നിന്റെ കണ്മുനകളില്നിറയുന്ന കണ്ണുനീര്തുള്ളിപോലെ..

ഭ്രമമാണ്പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്തീര്ക്കുന്ന സ്ഫടികസൗധം..

എപ്പഴോ തട്ടി തകര്ന്നു വീഴുന്നു നാം നഷ്ടങ്ങള്അറിയാതെ നഷ്ടപെടുന്നു നാം..

സന്ധ്യയും മാഞ്ഞു നിഴല്മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില്

മുന്നില്രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്നിന്നു നിശബ്ദ ശബ്ദങ്ങലായ്..

പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..

പുറകില്ആരോ വിളിച്ചതായ് തോന്നിയോ-പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്ക്കു മുകളില്നിന്നൊറ്റക്ക്‌-ചിതറി വീഴുന്നതിന്മുന്പല്പ്പമാത്രയില്‍ -

ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്പരാഗ രേണു..

പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്നിന്നു- നില തെറ്റി വീണ രണ്ടിലകള്നമ്മള്‍.....................